Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Himanta Biswa Sarma

കൂടുതൽ പേർ പാർട്ടി വിടും; ആസാമിൽ കോൺഗ്രസ് തകർന്നടിയും: ഹിമന്ത ബിശ്വ ശർമ

ദിസ്പുർ: ആസാമിൽ കോൺഗ്രസ് തകർന്നടിയുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്നും ഹിമന്ത പറഞ്ഞു. മുൻ പിസിസി അധ്യക്ഷനായ ഭുപെൻ ബോറ പാർട്ടിയിൽനിന്നും രാജിവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹിമന്തയുടെ പ്രതികരണം.

കോൺഗ്രസിന്‍റെ പ്രീണന രാഷ്ട്രീയത്തിൽ മനംനൊന്താണ് ബോറ പാർട്ടി വിട്ടതെന്നും ബോറ പറഞ്ഞു. കോൺഗ്രസിൽ കുടുംബരാഷ്ട്രീയമാണെന്നും ഹിമന്ത കുറ്റപ്പെടുത്തി. എന്നാൽ ബോറ ബിജെപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഹിമന്ത വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് ഭുപെൻ ബോറ കോൺഗ്രസിൽ നിന്ന് രാജിവച്ചത്. കോൺഗ്രസ് അധ്യക്ഷന് രാജിക്കത്ത് നൽകിയ ബോറ, ഉടൻ ബിജെപിയിൽ ചേരുമെന്നാണ് വിവരം. പാർട്ടിയിൽ താൻ അവഗണിക്കപ്പെട്ടെന്നും, രാജിക്ക് കാരണം പാർട്ടിക്കുള്ളിൽ നേരിടുന്ന അവഗണനയാണെന്നുമാണ് ബോറ രാജിക്കത്തിൽ ആരോപിക്കുന്നത്.

2021 മുതൽ 25 വരെ ആസാം കോൺഗ്രസ് അധ്യക്ഷനായിരുന്ന ബോറയെ കഴിഞ്ഞ വർഷമാണ് സ്ഥാനത്ത് നിന്നും മാറ്റിയത്. നിലവിൽ ഗൗരവ് ഗോഗോയിയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ.

National

ഹിന്ദുക്കൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകണം; വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശർമ  

ഗുവാഹത്തി: വിവാദ പ്രസ്താവനയുമായി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിന്ദു ജനവിഭാഗത്തിലെ ജനന നിരക്ക് കുറവാണെന്നും അതിനാൽ ആസാമിൽ ഹിന്ദു ദമ്പതികൾ ഒന്നിലേറെ കുട്ടികൾക്ക് ജന്മം നൽകണമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

മുസ്‌ലിം ജനത ഏഴോ എട്ടോ കുട്ടികൾക്ക് ജന്മം നൽകരുതെന്നും ആസാം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹിന്ദുവിഭാഗങ്ങൾക്കിടയിലെ ജനനനിരക്ക് കുറവാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിവാദ പ്രസ്താവന.

ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്പോഴായിരുന്നു ആസാം മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതിനാലാണ് ഹിന്ദുക്കളോട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആവശ്യപ്പെടുന്നതെന്നും ആസാം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

National

ആസാമിൽ ബഹുഭാര്യാത്വം നിരോധിച്ചു

ഗുവാഹത്തി: ബഹുഭാര്യാത്വം നിരോധിക്കുന്ന ബിൽ ആസാം നിയമസഭ പാസാക്കി. ഇതോടെ, ചില പ്രത്യേക അവസരങ്ങളിൽ ഒഴികെ, ബഹുഭാര്യാത്വം പത്തു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി മാറി.

പട്ടികജാതി വിഭാഗത്തെയും ആറാം ഷെഡ്യൂളിൽ ഉൾപ്പെട്ട പ്രദേശങ്ങളെയും നിയമത്തിന്‍റെ പരിധിയിൽനിന്ന് ഒഴിവാക്കി. ചിലർ കരുതുന്നതുപോലെ ഇത് ഇസ്‌ലാമിനെതിരേയുള്ള നിയമമല്ലെന്നും മതത്തിന് അതീതമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അവകാശപ്പെട്ടു.

ഹിന്ദുക്കളും ബഹുഭാര്യാത്വത്തിൽനിന്ന് മുക്തരല്ല. ഈ നിയമം ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ മതസ്ഥരെ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളെ ശക്തീകരിക്കുന്നതിനായി ഒരേ സ്വരത്തിൽ നിയമം പാസാക്കണമെന്ന് മുഖ്യമന്ത്രി സഭയോട് ആഹ്വാനം ചെയ്തിരുന്നെങ്കിലും എഐയുഡിഎഫും സിപിഎമ്മും ഭേദഗതി നിർദേശങ്ങളുമായി മുന്നോട്ടുവന്നു. ഇവയെ ശബ്ദവോട്ടിൽ പരാജയപ്പെടുത്തുകയായിരുന്നു.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ വീണ്ടും മുഖ്യമന്ത്രിയായാൽ സംസ്ഥാനത്ത് ഏക സിവിൽ കോഡ് കൊണ്ടുവരുമെന്നും ഹിമന്ത പറഞ്ഞു.

National

ബഹുഭാര്യത്വ നിരോധന ബിൽ അവതരിപ്പിച്ച് ആസാം

ആസാം: ബഹുഭാര്യത്വ നിരോധന ബിൽ അവതരിപ്പിച്ച് ആസാം. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നിയമസഭയിൽ ബില്ല് അവതരിപ്പിച്ചത്. ബഹുഭാര്യത്വം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതാണ് ബില്ല്.

മുഖ്യമന്ത്രി ബില്ല് അവതരിപ്പിക്കുന്നതിന് മുൻപായി കോൺഗ്രസ്, സിപിഎം, റൈജോർ ദൾ പാർട്ടി എംഎൽഎമാർ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ആറാം ഷെഡ്യൂൾ പ്രദേശങ്ങൾ ഒഴികെ ബില്ല് സംസ്ഥാനവ്യാപകമായി ബാധകമാകും.

കൂടാതെ ആർട്ടിക്കിൾ 342 പ്രകാരം പട്ടികവർഗ അംഗങ്ങൾക്ക് ബില്ല് ബാധകമല്ല. സംസ്ഥാനത്ത് ബഹുഭാര്യത്വം ഇല്ലാതാക്കുകയാണ് ബില്ലിന്‍റെ ലക്ഷ്യം. നിലവിലുള്ള വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം ചെയ്യുന്നവർക്ക്10 വർഷം തടവും പിഴയും ലഭിക്കും.

നിയമം ലംഘിക്കുന്നവർക്ക് സർക്കാർ നിയമനങ്ങൾക്കോ, സർക്കാർ ധനസഹായം ലഭിക്കുന്ന നിയമനങ്ങൾക്കോ അർഹതയുണ്ടാവില്ലെന്നും ബില്ല് അനുശാസിക്കുന്നു. കൂടാതെ തെരഞ്ഞെടുപ്പുകളിലേക്കും മത്സരിക്കാനാവില്ല.

Latest News

Up